Skip to main content

Posts

Showing posts from October, 2017

ഞാന്‍ മാറി നില്‍ക്കുന്നു.അത്രേയുള്ളൂ.

കഴിഞ്ഞ ദിവസം ഉച്ചക്ക്, ഇടയ്ക്കിടെ ആഹാരം കഴിക്കുന്ന ഇടത്തേക്ക് "വാ പോകണ്ടേ ഫുഡ് കഴിക്കാം" എന്ന് പറഞ്ഞ സന്തോഷേട്ടനോടോ മറ്റോ ഞാനില്ല എന്ന് പറഞ്ഞു. കഴിഞ്ഞ തവണ പോയപ്പോ ആദ്യം നിന്ന എന്നെ ശ്രദ്ദിക്കാതെ അതിന് ശേഷം വന്നവര്‍ക്കൊകെ വിളമ്പി അവസാനം എന്നോട് ചോദിച്ചു എന്താ വേണ്ടതെന്ന്. ആദ്യം ഓര്‍ഡര്‍ ചെയ്തിട്ടിരിക്ക്യാ എന്നോര്‍ക്കണം. ഇങ്ങനെ സന്തോഷേട്ടനോട് കാരണം പറഞ്ഞു സ്കിപ്പ് ആയിക്കഴിഞ്ഞപ്പോ ഞാന്‍ തന്നെ ഓര്‍ത്തു. ഒരുവട്ടം, അതിപ്പോ വിളമ്പുന്നയാള്‍ക്ക് ഒരബദ്ധം പറ്റിയതിനെ ഞാനിത്ര കാര്യമായി എടുക്കുന്നതെന്തിനാ ? കലൂര്‍ സെന്റ്‌ അഗസ്റ്റിന്‍ സ്കൂളിനടുത്ത് കനാലിനോട് ചേര്‍ന്ന് രണ്ട് സ്കൈലൈന്‍ ഫ്ലാറ്റുകളങ്ങനെ നിപ്പുണ്ട്. അതിലൊന്നിനോട് ചേര്‍ന്ന് ഞാനൊക്കെ ഒരു ആറാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പഠിക്കുന്ന കാലത്താണ് ബാബുച്ചേട്ടന്‍ കട തുടങ്ങുന്നത്. ഒരുപാട് ബിസിനസ്സുകളൊക്കെ ചെയ്തിട്ട് അവസാനം ഈ കടയിലേക്ക് എത്തിയതാണെന്നൊക്കെ ബാബുച്ചേട്ടന്‍ തന്നെ പറഞ്ഞുകേട്ട ഒരു ഓര്‍മയുണ്ട്. ഭാര്യയും മകളുമായി ഒരു കൊച്ചുകുടുംബം. എനിക്കാ മനുഷ്യനെ വലിയ ബഹുമാനമാണ്. ആ ചെറിയ കടയുടെ നാലുപുറവും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വന്നു തുടങ്

പറവ കണ്ടു പക്ഷേ...

പറവ കണ്ടു പക്ഷേ... കണ്ടിട്ട് വേണമല്ലോ ഡയലോഗടിക്കാൻ... 1 . ഈ സിനിമയുടെ അരങ്ങിലെയും അണിയറയിലേയും മുസ്ലിം അതിപ്രസരത്തെക്കുറിച്ചു വേവലാതിപ്പെട്ട അലവലാതികളോട്.. സോറി, ഒന്ന് ഡീസന്റ് ആയിക്കോട്ടെ... സർട്ടിഫിക്കറ്റിലെ പിതാമഹനും മുൻപേ ജനിച്ച അത്ഭുതസന്താനങ്ങളേ... നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... പ്രേം നസിർ, മമ്മൂട്ടി, മാമുക്കോയ, ബഹദൂർ തുടങ്ങി സിനിമക്കായി മാറ്റി വെച്ച ചില ജന്മങ്ങളെ ഒഴിച്ച് നിർത്തിയാൽ മലയാളചലച്ചിത്ര ചരിത്രത്തിലെ വിരിമാറിൽ അഭിമാനസ്തംഭങ്ങളായ സിനിമകൾക്ക് പിന്നിലും മുന്നിലും നിന്ന മുസ്ലിം സാന്നിധ്യങ്ങൾ ഒന്നളക്കാമോ ? ഇതിൻഡ്യയാണ്. ഇവിടൊരുപാട് പേരുണ്ട്. കഴിവുള്ള ഒരു കൂട്ടമാളുകൾക്ക് സിനിമ എടുക്കാൻ അവകാശമുണ്ട്.അതിപ്പോ ജാതീം മതോം നോക്കി കാണുന്നവരെ ചവിട്ടിപുറത്താക്കാൻ വകുപ്പില്ലാത്തത് കൊണ്ട് നിങ്ങളൊക്കെ തത്കാലം ഇവിടെ തന്നെ ജീവിച്ചോ. വെറുതെ ഓവറായി ചൊറിഞ്ഞാൽ "അള്ളാണെ നല്ല ഇടിയിടിക്കും" 2 . നല്ല സിനിമ. ഓരോ പത്തോ ഇരുപതോ മിനിട്ടു കൂടുമ്പോ ഓരോ ഞെട്ടിപ്പൻ രംഗങ്ങൾ വരും. നല്ല എഡിറ്റിംഗ്. നല്ല കാമറ. നല്ല സംവിധാനം. മികച്ച കാസ്റ്റിങ്. മട്ടാഞ്ചേരിയെ ഒരുപാട് ഗ്ലോറിഫൈ ചെയ്യുകയോ